റഷ്യയിൽ നിന്ന് യുക്രൈൻ വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം നിർത്തലാകുന്നു. റഷ്യയിൽ നിന്ന് യൂറോപ്യൻ യൂണിയനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാർ പുതുക്കില്ലെന്നാണ് യുക്രൈൻ എടുത്ത നിലപാട്.
റഷ്യയുമായുണ്ടായിരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുക്രൈന്റെ തീരുമാനം.
യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തെ ഇത് ബാധിക്കുമെന്നാണ് റഷ്യ പറയുന്നത്.
പോളണ്ട് അടക്കമുള്ള യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഈ തീരുമാനത്തെ ചരിത്രപരമെന്നാണ് യുക്രൈനിലെ ഊർജമന്ത്രി വിശേഷിപ്പിച്ചത്. 1991 മുതലാണ് റഷ്യൻ വാതകം യൂറോപ്പിലേക്ക് വിതരണം ആരംഭിച്ചത്. യുക്രൈനിലെ പൈപ്പ്‌ലൈനുകൾ വഴിയാണ് ഇത് നടന്നിരുന്നത്. ഈ ഗ്യാസ് വിതരണത്തിലൂടെ ഇരു രാജ്യങ്ങളും സാമ്പത്തികമായി നേട്ടമുണ്ടാക്കിയിരുന്നു. ഗ്യാസ് കച്ചവടം വഴി റഷ്യക്ക് പണം ലഭിക്കുമ്പോൾ വാതക ഗതാഗതത്തിൻ്റെ ഫീസ് മാത്രമാണ് യുക്രൈന് ലഭിച്ചിരുന്നത്.

Related Posts