സാരികൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ബെംഗളൂരുവിൽ സ്ത്രീയെ നടുറോഡിൽ തല്ലിച്ചതച്ച് കടയുടമ. കടയിൽ നിന്നും 61 സാരികൾ അടങ്ങിയ കെട്ടുമായി സ്ത്രീ മോഷ്ടിച്ച് കടന്നുകളഞ്ഞു എന്നാണ് ഉടമയുടെ പരാതി. 90,000 രൂപയിലേറെ എല്ലാത്തിനും കൂടി വിലയുണ്ടെന്നും കടയുടമ പറഞ്ഞു. സംഭവത്തിൽ കടയുടമയെയും സഹായിയെയും സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഹുംപമ്മ എന്ന സ്ത്രീയാണ് ഒരു കെട്ട് സാരികൾ മോഷ്ടിച്ചത്. ബെംഗളൂരുവിലെ അവന്യു റോഡിലുള്ള ‘മായ സിൽക്ക് സാരീസ്’ എന്ന കടയിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ കടയ്ക്കുള്ളിൽ നിൽക്കുന്ന സ്ത്രീ ഒരു കെട്ട് സാരികൾ എടുക്കുന്നത് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. അവർ തന്ത്രത്തിൽ കടയിൽ നിന്ന് സാരിയുമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സെപ്തംബർ 20ന് ഉച്ചയ്ക്ക് ആണ് സംഭവം നടന്നത്. ഇതേ സ്ത്രീയെ അടുത്ത ദിവസം കടയ്ക്ക് സമീപം കണ്ടതോടെ ഉടമയും സഹായിയും എത്തി പൊതിരെ തല്ലുകയായിരുന്നു. റോഡിലിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. ഞായറാഴ്ച പകൽ ആണ് തല്ലിയത്. ദൃക്സാക്ഷികൾ ഈ സംഭവം മുഴുവൻ അവരുടെ ഫോണുകളിൽ പകർത്തിയിരുന്നു.

Related Posts