പഹൽഗാം ഭീകരാക്രമണശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ സാധ്യമാക്കിയത് അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റേ ധീരമായ ഇടപെടലാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ട്രംപിൻ്റേത് ധീരമായ ഇടപെടലാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. യുഎന്നിൽ പ്രസ്താവന നടത്തുകയായിരുന്നു ഷഹബാസ് ഷെരീഫ്. പാക് സൈന്യമാണ് വിജയിച്ചതെന്നും അദ്ദേഹം അവകാശ വാദമുന്നയിച്ചു. നൊബേൽ സമ്മാനത്തിനും ട്രംപിനെ പാക്കിസ്ഥാൻ നാമനിർദേശം ചെയ്‌തു.
ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് ട്രംപെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യ പഹൽഗാം ആക്രമണത്തിന് ശേഷം രാഷ്ട്രീയ മുതലെടുപ്പിനായി യുദ്ധം ആരംഭിച്ചു. പാക് സൈന്യം വൻ വിജയം കൈവരിച്ചു. 7 ഇന്ത്യൻ വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തി അന്താരാഷ്ട്ര പ്രശ്‌നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കുകയാണ് പാക്കിസ്ഥാൻ്റെ വിദേശ നയമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.