ഐക്യരാഷ്ട്രസഭയിൽ ഭീകരതയെ നേരിടേണ്ടതിൻ്റെ ആവശ്യകത തുറന്ന് പറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുഎൻ പൊതുസഭയുടെ എൺപതാം വാർഷികയോഗത്തോടനുബന്ധിച്ച് പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഭീകരവാദം നേരിടുന്നതിന് പ്രത്യേക മുൻഗണന നൽകണമെന്ന് ജയശങ്കർ പറഞ്ഞു. പാകിസ്ഥാനെതിരെ വിദേശകാര്യമന്ത്രി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണ്. പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയും പാകിസ്ഥാനാണ്. അന്താരാഷ്ട്രതലത്തിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങളിൽ ആ രാജ്യത്തിൻ്റെ അടയാളം കാണാം. ആ രാജ്യക്കാരാണ് യുഎന്നിൻ്റെ ഭീകരപ്പട്ടികയിലുള്ള ആളുകളിൽ കൂടുതലും. വിദേശകാര്യമന്ത്രി ജയശങ്കർ ആരോപിച്ചു.

“രാഷ്ട്രങ്ങൾ ഭീകരതയെ ഒരു സംസ്ഥാന നയമായി പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുമ്പോൾ, ഭീകരരെ പരസ്യമായി മഹത്വപ്പെടുത്തുമ്പോൾ, അത്തരം നടപടികളെ അസന്ദിഗ്‌ധമായി അപലപിക്കേണ്ടതുണ്ട്.” ജയശങ്കർ കൂട്ടിച്ചേർത്തു.

Related Posts