62ാമത് ദേശീയ ചെസ്സില്‍ പി. ഇന്യന്‍ കിരീടം നേടി. ആന്ധ്രയിലെ വിജ്ഞാന്‍ സര്‍വ്വകലാശാലയില്‍ നടന്ന 11 റൗണ്ടുകള്‍ നീണ്ട മത്സരത്തില്‍ ഇന്യന്‍ ഒമ്പത് പോയിന്‍റോടെ ചാമ്പ്യനായി. രണ്ടാം സ്ഥാനത്ത് ഗൗതം കൃഷ്ണയാണ്. അഭിജീത് ഗുപ്തയുമായി 11ാം റൗണ്ടിലെ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞതോടെയാണ് പി. ഇന്യന്‍ ചാമ്പ്യനായത്.

ആദ്യ റൗണ്ടുകളില്‍ കൃഷ്ണന്‍ ശശികിരണ്‍ ആയിരുന്നു മുന്‍പില്‍. പക്ഷെ ഒമ്പതാം റൗണ്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ ശശികിരണിനെ തോല്‍പിച്ചതോടെയാണ് ഇന്യന്‍ ചാമ്പ്യനായത്. ഇന്യന്‍ തന്നെയാണ് ഈ വര്‍ഷം മെയില്‍ നടന്ന റാപിഡ് മത്സരത്തിലും ചാമ്പ്യനായത്. ഇതോടെ റാപിഡിലും ക്ലാസിക്കല്‍ ചെസ്സിലും ഒരാള്‍ തന്നെ ചാമ്പ്യനായി.

Related Posts