ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. ഗാർഗിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ആസ്സാം സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പരിപാടിയുടെ സംഘാടകനും മാനേജരും ചേർന്ന് സുബീന് വിഷം നൽകിയതാവാമെന്ന് സഹപ്രവർത്തകൻ മൊഴി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. സുബീൻ ഗാർഗിൻ്റെ മാനേജർ സിദ്ധാർഥ് ശർമ്മയ്ക്കും സംഘാടകൻ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ് പോലീസ്.
ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്‌ജിയായ സൗമിത്ര സൈകിയ അധ്യക്ഷനായ സംഘമായിരിക്കും അന്വേഷണം നടത്തുക.