കർണാടകയിലെ ശിവമോഗയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. ശിവമോഗയിലെ സർക്കാർ ആശുപത്രിയിലെ നഴ്സു‌മാരുടെ ക്വാർട്ടേഴ് സിലാണ് സംഭവം. ശ്രുതി(38), പൂർവിക(12) എന്നിവരാണ് മരിച്ചത്. ശ്രുതിയുടെ ഭർത്താവ് സർക്കാർ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു.

തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ ആറാം ക്ലാസ് വിദ്യാർഥിനിയായ മകൾ പൂർവികയെ തലയ്ക്ക് പരിക്കേറ്റ നിലയിലും ശ്രുതിയെ സമീപത്ത് തുങ്ങി മരിച്ചനിലയിലും കണ്ടെത്തി. ശ്രുതി മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts